വിഷ്ണുസഹസ്രനാമം
പാരായണം
ഗുരു വന്ദനം നാരായണീയ സ്മൃതി
ഗുരുവായു പുരേശ്വര പാദ ഭക്തനായി തീർ ന്ന
നാരായണ പട്ടപാദർക്കന്ത രംഗത്തിൽ
ഹരി സ്‌മരണയാം മഹാ തപസ്യയിൽ തെളിഞ്ഞതാം
നൂറുദിനക്കാലം കൊണ്ടു രൂപമാണ്ടതാം.
വേദ വ്യാസ കൃത മഹാ ഭാഗവത കഥാ.
ദുഗ്ദധാം-ഭോധി കടഞ്ഞിടുവാനായ് നിനവിലാണ്ടു.
വാത താപഹര, സുധാലബ്‌ധിക്കായി ഭക്തിയുക്ത
ബുദ്ധിതീർത്ത പാതതന്നിൽ അനു നിമിഷം.
നാരായണൻ നാരായണാരായ ലീലങ്ങെഴുതിയ
നാരായണ കഥയല്ലോ നാരായണീയം -
നരന്മാർക്കു ദുരിതങ്ങളകറ്റുവാൻ നരനുള്ളിൽ\
നാരായണനരുളീയ വരദ ബീജം.
മലബാറിൽ മലപ്പുറം ജില്ലയിലെ കുറുമ്പത്തൂ - |
രംശത്തിലെ മേൽപ്പത്തൂരെന്നില്ലത്തിലല്ലോ.
സർവശാസ്ത്ര പാരംഗതനായ മാതൃ ദത്താഖ്യനാം
ഭട്ടതിരിയുടെ പുത്രനായിപ്പിറന്നു.
മേല്പത്തൂരിൽ നാരായണ ഭട്ടതിരി യെന്ന പേരിൽ
പാരിലാകെ പുകഴ് പെറേറാരന്തണ വര്യൻ -
അച്ചുതപ്പിഷാരടിയെന്നതി പ്രസിദ്ധനായോരു
ഗുരുവി ൻ്റെ പ്രിയ ശിഷ്യനായി പഠിച്ചു.
ഗുരുവിൻ്റെ വാതരോഗം മാറുവാനായ് സ്വീകരിച്ചു
ദാന കർമ്മ വിപാകം എന്നുള്ളതു ധീരൻ
ഗുരുവിൻ്റെ പാപമെല്ലാം മന്ത്രപൂർവം ഏറ്റു വാങ്ങി
ഗുരുപ്രിയനായിത്തീർന്നു മഹാപുണ്യവാൻ
ഗുരു രോഗം കുറഞ്ഞതു കണ്ടിട്ടേറ്റം തുഷ്ടനായി
ഗുരു വാതഗ്രാഹിയായി ത്തീർന്നു വെന്നാലും.
രോഗ ശമനത്തിന്നായിട്ടൗഷധങ്ങൾ ഫലിക്കാതായ്
കാലമേറേക്കഴിഞ്ഞപ്പോൾ ഖിന്നനായ്‌തീർന്നു
പാവനമാം രോഗ ശമനത്തിന്നായി ഭക്തിയോടേ
പവനപുരേശ്വരനെ ഭജിക്കാൻ തോന്നീ .
മത്സ്യം തൊട്ടുകൂട്ടിക്കൊള്ളാൻ തുഞ്ചത്തെഴുത്തച്ചനോതി .
ഉത്സാഹത്തോടനു വർത്തിപ്പാനുമുറച്ചു.
ആർത്ത ത്രാണ പരായണനായ
ഗുരുവായുപുര. നാഥപദ ഭജനത്തിനായിത്തിരിച്ചു.
നാരായണ സ്മരണയി ലാക്കി മതിമതിയേറും
ആരണനാം ഭട്ടതിരി അനുനിമിഷം
സംസ്‌കൃതമാമക്ഷരങ്ങൾ ഒത്തുചേർന്ന പദങ്ങളാൽ
ഉത്തമമാം നാരായണ കഥകൾ പാടി.
ജ്ഞാനപ്പയോരാശി മഥിച്ചതിൽ നിന്നങ്ങുളവായി -
ആർത്ത ത്രാണ ക്ഷമമാകും അമൃത കുംഭം .
അതാണിന്നു ലോകമാകെ പ്രസിദ്ധമായ് തീന്നതായോ -
രത്യുത്തമ ഗ്രന്ഥമായ നാരായണീയം
വാത പുര നാഥ പദരതിയാർന്നു വാത ബാധാ -
മുക്തനായിത്തീന്നു ധന്യൻ ഭാഗ്യമേ ഭാഗ്യം..
വാതതാപ ഗ്രാഹഹര ഗജരാജ വിമോചക
ഗുരു വാത പുരേശ്വര നമോ വാകം തേ.
ഹരി-സ്മൃതി. ഗുരുസ്‌മൃതിയായി തീർന്നീടട്ടേയെന്നും
ഹരി ഗീതം പാരിലെങ്ങും മുഴങ്ങീടട്ടേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ശ്രീ ഹരേ കൃഷ്ണ.
ശ്രീമൻ നാരായണീയ
അഷ്ടോത്തര ശതനാമാവലി
======================
ഓം നമോ ഭഗവതേ വാസുദേവായ
ഓം ശ്രീകൃഷ്ണ പരാമത്മനേ നമഃ
-
ഓം ഭഗവദ് ശബ്ദമുഖ്യാശ്രയായ നമഃ
-
ഓം വാതാലയാധീശ്വരായ നമഃ
-
ഓം പൂർണ്ണ പുണ്യാവതാരായ നമഃ
-
ഓം അനിലേശായ നമഃ
-
ഓം മരുത്പുരാധിപായ നമഃ
-
ഓം വാതാലയാധിപായ നമഃ
-
ഓം താർക്ഷ്യാധിപായ നമഃ
-
ഓം വാതലയ വാസ വിഷണവേ നമഃ
-
ഓം ഗുരു മരുത്പുരീശ്വരായ നമഃ
-
ഓം മാരുത പുരാധിപായ നമഃ
-
ഓം മാരുതാലയേശായ നമഃ
-
ഓം ക്രീഡാവരാഹവപുഷേ നമഃ
-
ഓം വാതാലയപതേ നമഃ
-
ഓം വായു മന്ദിരേശായ നമഃ
-
ഓം ഗുരു പവനപുരേശായ നമഃ
-
ഓം മരുത് പുരേശായ നമഃ
-
ഓം സ്വജന പാലനായ നമഃ
-
ഓം വാത ഗേഹ വാസിനേ നമഃ
-
ഓം വാതാലയ നാഥായ നമഃ
-
ഓം വാത നാഥായ നമഃ
-
ഓം ഗുരു ഗേഹ നാഥായ നമഃ
-
ഓം ത്വദംഘ്രി ഭക്താനാം സംരക്ഷകായ നമഃ
-
ഓം പവനാലയേശായ നമഃ
-
ഓം പോത്രി പ്രവര വപുഷേ നമഃ
-
ഓം നരസിംഹ മൂർത്തയേ നമഃ
-
ഓം പാണ്ഡേശ മോക്ഷ വിധായകയ നമഃ
-
ഓം കമഠ തനവേ നമഃ
-
ഓം ശ്രീകാന്ത ധന്വന്തര മൂർത്തയേ നമഃ
-
ഓം വാത നികേതനായ നമഃ
-
ഓം ഗുരു പുരാലയായ നമഃ
-
ഓം പ്രഹ്ളാദ പ്രിയായ നമഃ
-
ഓം പ്രഭഞ്ജ നാഗാര പതയേ നമഃ
-
ഓം പവനേശായ നമഃ
-
ഓം ശബരി പ്രിയായ നമഃ
-
ഓം പവന പുര പതയേ നമഃ
-
ഓം കേരളോ ദ്ധൃത ഭൃഗുപതയേ നമഃ
-
ഓം ആദിശേഷ ശയനാംഗനായ നമഃ
-
ഓം ആനന്ദ രൂപായ നമഃ
-
ഓം തൃജഗതാം ക്ലേശാപഹരായ നമഃ
-
ഓം വാത നികേത നാഥായ നമഃ
-
ഓം ഭക്ത ചിത്ത ഹരായ നമഃ
-
ഓം വ്രജ മോഹനായ നമഃ
-
ഓം അനിലാലയേശായ നമഃ
-
ഓം മരുത് പുരാധീശായ നമഃ
-
ഓം വാത ഗേഹാധിനാഥയാ നമഃ
-
ഓം അദ്ഭുത ബാലായ നമഃ
-
ഓം ഉലൂഖല ബിലാന്തരേ സർപ്പിരർപ്പിത മദന്നവാസ്ഥിതായ നമഃ
-
ഓം വിമോക്ഷദായ നമഃ
-
ഓം സമീര ഗേഹാധിപായ നമഃ
-
ഓം സമീരണ മന്ദിര പ്രഥിത വസതേ നമഃ
-
ഓം മരുത് പൂരീ നിലയ ജഗത് പ്രഭവേ നമഃ
-
ഓം മമ നികേത പ്രവിശ്യ വിഭവേ നമഃ
-
ഓം ധേനുകാസുര അജീഘനായ നമഃ
-
ഓം വായു ഗേഹാധി വാസായ നമഃ
-
ഓം മാരുത ഗേഹപതേ നമഃ
-
ഓം കാളിയ ദർപ്പ ഹരായ നമഃ
-
ഓം ലോലംബ രുചയേ നമഃ
-
ഓം ഗോവർദ്ധനോദ്ധാരണ ശിശവേ നമഃ
-
ഓം മാരുതേശായ നമഃ
-
ഓം കരുണാ ശിശിരായൈ നമഃ
-
ഓം അംഗനാ ജനേ ഭക്തി സംവിധായ നമഃ
-
ഓം ഗുരു പുരാലയ കമലാപതേ നമഃ
-
ഓം മരുത് പുരാധീശമുരവൈരിണേ നമഃ
-
ഓം പരാത്മനേ പവനപുരവാസിനേ നമഃ
-
ഓം വിശ്വൈക ഹൃദ്യ വേണുഗാന വിശാരദായ നമഃ
-
ഓം പവനപുരാധിപ രാധാമാധവായ നമഃ
-
ഓം കരുണൈക സിന്ധവേ നമഃ
-
ഓം രാസ ഖേലനേ ഗുരുപുരീ പതയേ നമ:
-
ഓം ഭക്തലോക ഗമനീയ രൂപകമനീയകൃഷ്ണായ നമഃ
-
ഓം വാത പുരേശായ നമഃ
-
ഓം പരമാത്മരൂപപവനേശായ നമ:
-
ഓം മരുത് പുരനാഥായ നമ:
-
ഓം രഥവാസീ പവനേശായ നമഃ
-
ഓo കംസവിമർദ്ദന വാതേശായ നമഃ
-
ഓം ഉദ്ധവ സഖായ നമ:
-
ഓം ഗുരുപുര പതയേ നമഃ
-
ഓം പത്മ മാലാലം കൃതായ നമ
-
ഓം ഗുരു മരുത് പുരനായകായ നമ:
-
ഓം പീതാംബരധരവനമാലീ ശോഭിത മുകുന്ദായ നമഃ
-
ഓം ഭാമാകുചാന്ത ശയനായ പവനേശായ നമഃ
-
ഓം വാതാലയേശായ നമ:
-
ഓം പവനേശ്വരായ നമ:
-
ഓം ദുർബ്ബോധലീലാ കളേബര പവനപുരപതേ നമ:
-
ഓം പവനപുരേശ്വരായ നമഃ
-
ഓം ജനാർദ്ദന മരുത് പുരീ നിലയനായ നമഃ
-
ഓം ചക്രപാണി വിഭവേ നമഃ
-
ഓം ആ പൂരിത ഭക്ത വാഞ്ഛിതമരുത് പുരാധീശായ നമഃ
-
ഓം സർവ്വ ലോകാർത്തി ശാന്തി ദായ പവനപുര പതയേ നമഃ
-
ഓം സച്ചിത് പരമരസ നിർദ്വൈത വപുഷേ നമഃ
-
ഓം വ്യാസോക്തി സാരമയ ഭാഗവതോപഗീതപരാത്മനേ നമ:
-
ഓം പരമസുഖമയായ പവനപുര പതയേ നമഃ
-
ഓം നിഗമസാരോപദേശ മൂർത്തയേ നമ:
-
ഓം ശ്രീ മാരുതേശായ നമഃ
-
ഓം കൃപണ ബന്ധവേ കൃപാപൂര സിന്ധവേ നമഃ
-
ഓം കൃഷ്ണ വാതലയേശായ നമഃ
-
ഓം സജല ജലധരശ്യാമള കോമളാംഗായ നമഃ
-
ഓം കൗസ്തുഭ ശ്രീ വനമാലോരുഹാരാഭിരാമാംഗായ നമഃ
-
ഓം സുന്ദരസരസിജ വദന മന്ദഹാസായനമ:
-
ഓം ആനന്ദപൂർണ്ണപവനപുരപതയേ നമഃ
-
ഓം ഭുവനപതയേ നമഃ
-
ഓം മനോജ്ഞ കൃഷ്ണായ നമ:
-
ഓം നാരായണാഖ്യനരസഖവേ നമഃ
-
ഓം മൂർത്തി ത്രയാത്മകായ നമഃ
-
ഓം പശുപകുലശുദ്ധ സത്ത്വൈക രൂപിണേ നമഃ
-
ഓം സച്ചിദ് ബ്രഹ്മാദ്യായാത്മകായ നമഃ
-
ഓം പരരസ പരിപൂർണ്ണ കൃഷ്ണായ നമഃ
-
ഓം നിരുപമ പരമാനന്ദ സാന്ദ്രപ്രകാശായ നമഃ
-
ഓം ശ്രീകൃഷ്ണ കാരുണ്യ സിന്ധവേ നമഃ
സവ്വത്ര ഗോവിന്ദ നാമസങ്കീർത്തനം
ഗോവിന്ദാ ഗോവിന്ദാ
നരസിംഹാവതാര സ്തോത്രം
ഉഗ്രം വീരം മഹാ-വിഷ്ണും
ജ്വലന്തം സർവതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യുർ മൃത്യും നമാമ്യഹം
ശ്രീമദ് പയോനിധി നികേതന ചക്രപാണേ
ഭോഗീന്ദ്രഭോഗ മണിരാജിത പുണ്യമുർത്തേ
യോഗീശ ശാശ്വത ശരണ്യ ഭവാബ്ധി പോത
ലക്ഷ്മീ നൃസിംഹ മമ ദേഹി കരാവലംബം
നരസിംഹസ്‌തുതി
ജയ് നരസിംഹാ ജയ് നരസിംഹാ ജയ് ജയ് നരസിംഹാ
ജയ് നരസിംഹാ ജയ് നരസിംഹാ ജന് ജയ് നരസിംഹാ
ഹിരണ്യകശിപു തന്നുടെ മുന്നിൽ തൂണുപിളർന്നെത്തി
ഹരിയുടെ ഗർജ്ജനം കേട്ടുനടുങ്ങി സ്വർലോകം പോലും
ബ്രഹ്മശിവാദികൾ ആകാശത്തിൽ വന്നു നിരന്നല്ലോ
ബ്രഹ്മേശൻ തൻ രൂപം കാണാൻ അത്ഭുത ദാവത്തിൽ
സൂര്യസമാനം കണ്ണുകൾ രണ്ടും മിന്നീടുന്നല്ലോ
കോപംകൊണ്ടു വിറച്ചിടുന്നു ഹരിയുടെ പുരികങ്ങൾ
പ്രഹ്ലാദപ്രിയനാകിയ ഭഗവാൻ പ്രത്യക്ഷപ്പെട്ടു
അണ്ഡകടാഹം ഞെട്ടിവിറച്ചു. അട്ടഹസിച്ചപ്പോൾ
വാളം വീശിയണഞ്ഞൊരസുരനെ വാരിയെടുത്തു നീ
വാതിൽപ്പടിയിൽ കയറിയിരുന്നു മടിയിൽ വച്ചു നീ
ഭക്തന്മാരുടെ രക്ഷകനായൊരു ഭഗവാൻ ശ്രീഹരിയോ
ഭാസ്‌കര തുല്യം മിന്നീലോകം ആശ്ചര്യം പൂണ്ടു
ഹിരണ്യകശിപു രാജൻ തന്നുടെ മാറുപിളർന്നു നീ
ഹൃത്താം പത്മമെടുത്തു രക്തം പാനം ചെയ്‌തു നി
ഭീതിപരത്തും ഗർജ്ജനമോടെ സിംഹാസനമേറി
സ്‌തുതിഗീതങ്ങൾ ചൊല്ലാൻ പോലും പേടിച്ചു ലോകം
അന്നേരം ഉണ്ണിയാകും... പ്രഹ്ലാദ ബാലകനോ...
ചെമ്മേ നടന്നു ചെന്നു... കൈകൂപ്പി മുന്നിൽ നിന്നൂ....
ഉണ്ണിയേ കണ്ടനേരം തീപാറും കണ്ണിൽ നിന്നും....
ആനന്ദബാഷ്‌പമൂറി... ഉണ്ണിയേ ചേർത്തു നിർത്തി
ബാലരക്ഷചൊല്ലി ദേവൻ പ്രഹ്ലാദനുമുത്തമേകി.
കണ്ണീരാൽ ശുദ്ധനാക്കി.... വരമേകി അനുഗ്രഹിച്ചു...
ശ്രീഹരേ.... എന്ന മന്ത്രം പാരാകെ ഉയർന്നു പൊങ്ങി
ശ്രീഹരി തൃപ്‌തനായി മായയായ് മറഞ്ഞു ദേവൻ
മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി
നരസിംഹ മംഗളം
മംഗളം സ്തംഭ ഡിംഭായ,
മംഗളം മൃത്യു മൃത്യുവേ,
മംഗളം രൗദ്ര രൂപായ,
നരസിംഹായ മംഗളം. 1
ഹിരണി കശിപും ഹത്വാ,
ദൈത്യേന്ദ്രം ദേവ കണ്ടകം,
ജഗത് രക്ഷണ ദുര്യായ,
ജഗത് ബീജായ മംഗളം. 2
പ്രഹ്ളാദ സ്തുതി സന്തുഷ്ട,
പ്രസന്ന നിജ മൂർത്തയേ ,
വരദാഭയ ഹസ്തായ,
വരദായ ച മംഗളം. 3
കരാഗ്രൈർ വജ്ര സംസ്പർശൈർ,
നഖരൈർ ശത്രു ധാരിണേ,
തീക്ഷണ ദംഷ്ട്രായ താസ്യായ,
താർക്ഷ്യ വാഹായ മംഗളം. 4
നര കണ്ഠീരവാകര വ്യക്താ -
ത്യുഗ്ര വിഭൂതയേ,
മൃഗേന്ദ്രായ നരേന്ദ്രായ,
ദൈവേന്ദ്രായ മംഗളം. 5
കിരീട ഹാര കേയുര,
കുണ്ഡലാലംകൃതായ ച,
കോടി സൂര്യ പ്രകാശായ,
ദേവ സിംഹായ മംഗളം. 6
ത്രിയുഗായ ത്രിപൃഷ്ഠായ ,
ത്രിഗുണാതീത മൂർത്തയേ,
നര കേസരി രൂപായ,
ലക്ഷ്മീ ലോലായ മംഗളം. 7
മത്സ്യ കച്‌ഛപ വരാഹ,
രാമ വാമന മൂർത്തയേ,
രാമകൃഷ്ണാത്മനേ ബൗദ്ധ,
കൽക്കി സിംഹായ മംഗളം.
സർവ ബീജായ സത്യായ,
സർവാധിഷ്ഠാന മൂർത്തയേ,
സർവ്വേശ്വരായ സർവ്വസ്മൈ,
സത്വ സിംഹായ മംഗളം. 9
ഗജേന്ദ്ര മോക്ഷം പാട്ട്
പീലിചാർത്തി മാല ചുറ്റി മോടിയാർന്ന മുടി
കുന്തളങ്ങളിളകുന്ന ഗോപിയാർന്ന നെറ്റി
നമ്മളെത്തണുപ്പിപ്പാനായ് തെല്ലിളകും ചില്ലി
ശ്രോത്രവീഥി കവിഞ്ഞെഴും നേത്ര നീരജങ്ങൾ
എള്ളിന്നുള്ളിൽ ഭള്ളകറ്റാൻ ഉള്ള നല്ല നാസാ
കുണ്ഡലങ്ങൾ നിഴലിയ്ക്കും കോമള ഗണ്ഡങ്ങൾ ഉണ്ണുവാനായ് നിരന്തരം വേണു തേടും ചുണ്ടും
ശണ്ഠ ശംഖിനിയറ്റുന്ന നീണ്ട കണ്ഠനാളം
താരിൽ മങ്കത്താരാട്ടിനായ് തീരുവിറ്റ മാറും
രണ്ടു നല്ല മങ്കമാരെ പൂണ്ടരുളും കൈകൾ
മാമുനീന്ദ്ര ചരണാങ്കം മാറിലാടും മാലാ
വൈന തേയ വേഗം മൂലം കാറ്റിലാടും പട്ടും ഓമനക്കാലടി യണി പൊൻ മണിത്തളകൾ
നീരെഴുന്ന നീരദത്തിൽ നേരിൽ നിന്ന നിറം
പക്ഷപാത സാമഘോഷ് പക്ഷ പാത നാട്ട്യം
തുമ്പിയാലെ മലർ ചാർത്തിക്കുമ്പിടും ഗജേന്ദ്രൻ
മുന്നിലേവം ഹരിയെത്താൻ മിന്നിമിന്നികണ്ഠ
ചക്രപാണി പാണി സ്പർശാൽ നക്രപാശം പൊട്ടി
പച്ചിലദ്രു പ്രഭയോടും സച്ചിദിന്ദറ്ദ്യുമ്‌നൻ
പുഞ്ചിരി പൂമലർ തൂകി പൊഞ്ചിലമ്പണിഞ്ഞു
നെഞ്ചിലാടും മാല കാഞ്ചിയഞ്ചിതപ്പൊൻ പട്ടും
കങ്കണവുമണിഞ്ഞുടൻ പങ്കജാക്ഷാംഘ്രിയിൽ്
വീണു ബാഷ്പം ത്തൂകിത്തൂകി കേണുമുത്തിൽ മുങ്ങി
രണ്ടു താക്ഷ്യന്മാരിലേറി രണ്ടു പേരുമൊപ്പം
അല്ലലെന്യേ പരസ്പരം സല്ലപിച്ചും കൊണ്ട്
നീലവണ്ണം ചേർന്ന വാനിൽ ചേലിയറ്റി പൊങ്ങി
അമ്പകന്നോരുമ്പ്രകോനും അമ്പരന്നോടുമ്പോൾ
അഗ്നിതൊട്ട ദേവ വർഗം നോക്കിനോക്കിനിൽക്കേ
എൻ മനസ്സും കവർന്നോരാച്ചിൻ മയൻ മാർ പോയി
ഇചരിത്രം പാടിയതാം വാഴകുന്നം വേൽക
പാഹികൃഷ്ണ പാഹികൃഷ്ണ പാഹികൃഷ്ണ പാഹികൃഷ്ണ
പാഹികൃഷ്ണ പാഹികൃഷ്ണ പാഹികൃഷ്ണ പാഹികൃഷ്ണ
ധന്വന്തരി സ്തോത്രം
ഓം ശംഖം ചക്രം ജലൗകo
ദധദമൃതഘടം ചാരുദോർഭിശ്ചതുഭിഃ
സൂക്ഷ്മസ്വച്ഛാതിഹൃദ്യാം
ശുകപരിവിലസന്മൗലിമംഭോജനേത്രം .
കാളാം ഭോദോജ്ജ്വലാംഗം
കടിതട വിലസച്ചാരൂ പീതാംബരാഢ്യo
വന്ദേ ധന്വന്തരിം തം നിഖിലഗദവന
പ്രൗഢദാവാഗ്നിലീലം
അച്യുതാനന്ദ ഗോവിന്ദ നാമോച്ചാരണ ഭേഷജാത്
നശ്യന്തി സകലാ രോഗാഃ സത്യം സത്യം വദാമ്യഹം
അച്യുതാനന്ദ ഗോവിന്ദ വിഷ്ണോ നാരായണാമൃത
രോഗാൻ മേ നാശയാശേഷാൻ ആശു-ധന്വന്തരേ ഹരേ
അച്യുതാനന്ദ ഗോവിന്ദ വിഷ്ണോ ധന്വന്തരേ ഹരേ
വാസുദേവാഖിലാനസ്യ രോഗാൻ നാശയ നാശയ
അച്യുതാനന്ത ഗോവിന്ദ സച്ചിദാനന്ദ ശാശ്വത
മച്ചേതോ രമതാം നിത്യം ത്വച്ചാരു ചരണാം ബുജേ
കൃഷ്ണാവതാരം
തമദ്ഭുതം ബാലകമംബുജേക്ഷണം
ചതുർഭുജം ശംഖഗദാദ്യുദായുധം .
ശ്രീവത്സലക്ഷ്മം ഗളശോഭികൗസ്തുഭം
പീതാംബരം സാന്ദ്രപയോദസൗഭഗം .
മഹാർഹവൈഡൂര്യകിരീടകുണ്ഡല-
ത്വിഷാ പരിഷ്വക്തസഹസ്രകുന്തളം .
ഉദ്ദാമകാഞ്ച്യംഗദകങ്കണാദിഭിഃ
വിരോചമാനം വസുദേവ ഐക്ഷത
========================================
കരിമുകിൽ വർണ്ണന്റെ തിരുവുടൽ എന്നുടെ
അരികിൽ വന്നെപ്പൊഴും കാണാകേണം
കാലിൽ ചിലമ്പും കിലുക്കി നടക്കുന്ന
ബാലഗോപാലനെ കാണാകേണം
കിങ്ങിണിയും വളമോതിരവും ചാർത്തി
ഭംഗിയോടെന്മുന്നിൽ കാണാകേണം
കീർത്തിയേനീടും ഗുരുവായൂരിൽ മേവിടുന്നൊ
ആർത്തിഹരൻ തന്നെ കാണാകേണം
(കൃഷ്ണാ കൃഷ്ണാ ഹരേ...)
കുഞ്ഞിക്കൈ രണ്ടിലും വെണ്ണ കൊടുത്തമ്മ
രഞ്ജിപ്പിക്കുന്നതും കാണാകേണം
കൂത്താടീടും പശുക്കുട്ടികളുമായി
ഒത്തുകളിപ്പതും കാണാകേണം
കെട്ടിയിട്ടീടും ഉരലും വലിച്ചങ്ങ്
മുട്ടു കുത്തുന്നതും കാണാകേണം
കേകികളെപ്പോലെ നൃത്തമാടീടുന്ന
ബാലഗോപാലനെ കാണാകേണം
(കൃഷ്ണാ കൃഷ്ണാ ഹരേ...)
കൈകളിൽ ചന്ദ്രനെ മെല്ലെ വരുത്തിയ
ലോകൈക നാഥനെ കാണാകേണം
കൊഞ്ചിക്കൊണ്ടോരോരോ വാക്കരുളീടുന്ന
ചഞ്ചല നേത്രനെ കാണാകേണം
കോലും കുഴലും എടുത്തു വനത്തിൽ പോയ്
കാലി മേയ്ക്കുന്നതും കാണാകേണം
കൗതുകമേറിയോരുണ്ണി (ശ്രീകൃഷ്ണന്റെ
ചേതോഹരരൂപം കാണാകേണം
(കൃഷ്ണാ കൃഷ്ണാ ഹരേ...)
കംസ സഹോദരി തന്നിൽ പിറന്നോരു
വാസുദേവൻ തന്നെ കാണാകേണം
കണ്ണൻടെ ലീലകൾ ഓരോന്നും കൺമുമ്പിൽ
എണ്ണി എണ്ണി എന്നും കാണാകേണം
(കൃഷ്ണാ കൃഷ്ണാ ഹരേ...)
================
കൃഷ്ണാവതാര കീർത്തനം
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ
അഷ്ടമിരോഹിണി തന്നിൽ പിറന്നോരു
വിഷ്ടപനാഥനെ കാണാകേണം
ആനന്ദരൂപനാമാനായർപൈതലി-
ന്നാനനപങ്കജം കാണാകേണം.
ഇന്ദ്രാദിദേവകൾ കുമ്പിട്ടു കൂപ്പുന്ന
നന്ദകുമാരനെ കാണാകേണം
ഈരേഴുലകിനുമാധാരരൂപനാം
നാരായണൻ തന്നെ കാണാകേണം
ഉണ്ണി മുകുന്ദ മുരാന്തക മാധവാ
കണ്ണാ നീയുള്ളിൽ വിളങ്ങീടേണം
ഊഢമോദം വ്രജലീലകളാടിയ
ഗൂഢസ്വരൂപനെ കാണാകേണം
എങ്കലുള്ളാരപരാധങ്ങളൊക്കെയും
പങ്കജനേത്ര പൊറുക്കേണമേ.
ഏകാന്തഭക്തിയരുളിയടിയനെ
ശ്രീകാന്താ പാലിച്ചു കൊള്ളണമേ.
ഐഹിക സൗഖ്യങ്ങൾ മിഥ്യയാണെന്നുള്ള
ബോധമെന്നുള്ളിൽ വളർത്തേണമേ
ഒട്ടും മടിയാതെയെന്നുമെന്നുള്ളിൽ നീ
നൃത്തം ചവിട്ടണേ മാരുതേശി
ഓരോ നിമിഷവും നിൻ തിരുനാമങ്ങൾ
ആലപിച്ചീടാൻ വരം തരണേ.
ഔഷധമെന്തുള്ളു സംസാരമുക്തിക്കായ
കേശവ! നിൻപദഭക്തിയെന്ന്യേ
അംബൂജ നേത്ര സുക്യതൈകലഭ്യമാം
നിൻപദഭക്തി ഞാനർത്ഥിക്കുന്നേൻ.
അച്യുത! കൃഷ്ണ! ഗുരുവായൂർ വാണെഴും
സച്ചിദാനന്ദി മാം പാഹി പാഹി
51 - വനഭോജനം
വെയിലുകൊണ്ടുനിന്‍ പൂവുടലയ്യോ
താളുപോലെ തളര്‍ന്നു പോയ്
മണ്ണിലോടിക്കളിച്ചതു മതി
കണ്ണനുണ്ണി മാമുണ്ണണേ!
മങ്ങീടുന്നു വിശപ്പാല്‍ നിന്‍ മുഖം
കിങ്ങിണി കിഴിഞ്ഞീടുന്നൂ
നിന്നമ്മയ്ക്കിതു കാണാന്‍ വയ്യല്ലോ
കണ്ണനുണ്ണി മാമുണ്ണണേ!
വര്‍ത്തുപ്പേരിയും കാളനും ചോറും
കട്ടത്തൈരും ചമ്മന്തിയും
വെണ്ണനെയ്യും വിളമ്പീട്ടുണ്ടതാ
കണ്ണനുണ്ണി മാമുണ്ണണേ!
ഉപ്പുമാങ്ങയും രാമയ്യങ്കറി
ഉപ്പിലിട്ടതു പപ്പടം
എന്നിതെല്ലാം വിളമ്പീട്ടുണ്ടതാ
കണ്ണനുണ്ണി മാമുണ്ണണേ!
നിന്നുടെ പൊന്നിന്‍ കിണ്ണത്തിന്‍ ചുറ്റും
ധന്യരാം ഗോപബാലന്മാര്‍
കിണ്ണവും വെച്ചു കാത്തിരിയ്ക്കുന്നു
കണ്ണനുണ്ണീ മാമുണ്ണണേ!
കൊമ്പും ചൂരലും കക്ഷത്തില്‍ വെയ്ക്കാം
പമ്പരം വെയ്ക്കാമങ്കത്തില്‍
അന്യന്മാരാരും വന്നെടുക്കില്യ
കണ്ണനുണ്ണി മാമുണ്ണണേ!
തൃഷ്ണയോടെ വരുന്നു ശങ്കരന്‍
വിഷ്ണു നിര്‍മ്മാല്യം ഉണ്ണാനും
പുണ്യം നേടാനും കാകവേഷത്തില്‍
കണ്ണനുണ്ണി മാമുണ്ണണേ!
ലാക്കു നോക്കുന്നു നീയുണ്ട കിണ്ണം
നക്കിത്തോര്‍ത്തി നുണയ്ക്കുവാന്‍
വിണ്ണവര്‍ ബിഡലാംഗം പൂണ്ടവര്‍
കണ്ണനുണ്ണി മാമുണ്ണണേ!
വെണ്ണ, പാല്‍, പഞ്ചസാരപ്പായസം
എന്നിവയെല്ലാം ധാരാളം
ഉണ്ണുകില്‍ വെളുത്തീടും നിന്നുടല്‍
കണ്ണനുണ്ണീ മാമുണ്ണണേ!
കട്ടത്തൈരും പരിപ്പും വെണ്ണയും
ചിട്ടയില്‍ കൂട്ടിയുണ്ണാഞ്ഞാല്‍
ചൂര്‍ണ്ണകുന്തളം* നീളം വെയ്ക്കില്ല
കണ്ണനുണ്ണി മാമുണ്ണണേ!
ആരു കൊണ്ടുപോയ് കാക്ക കൊണ്ടുപോയ്
പൂച്ച കൊണ്ടു പോയ് ചോറെല്ലാം
കിണ്ണത്തിലൊന്നുമില്ലാതാവാറായ്
കണ്ണനുണ്ണി മാമുണ്ടൂലോ
പുരുഷോത്തമയോഗഃ
ശ്രീഭഗവാനുവാച
ഊര്‍ദ്ധ്വമൂലമധഃശാഖം അശ്വത്ഥം പ്രാഹുരവ്യയം
ഛന്ദാംസി യസ്യ പര്‍ണാനി യസ്തം വേദ സ വേദവിത് (1)
അധശ്ചോര്‍ധ്വം പ്രസൃതാസ്തസ്യ ശാഖാ
ഗുണപ്രവൃദ്ധാ വിഷയപ്രവാളാ:
അധശ്ച മൂലാന്യനുസന്തതാനി
കര്‍മാനുബന്ധീനി മനുഷ്യലോകേ (2)
ന രൂപമസ്യേഹ തഥോപലഭ്യതേ
നാന്തോ ന ചാദിര്‍ന ച സംപ്രതിഷ്ഠാ
അശ്വത്ഥമേനം സുവിരൂഢമൂലം
അസംഗശസ്ത്രേണ ദൃഢേന ഛിത്ത്വാ (3)
തതഃ പദം തത്പരിമാര്‍ഗിതവ്യം
യസ്മിന്‍ ഗതാ ന നിവര്‍ത്തന്തി ഭൂയഃ
തമേവ ചാദ്യം പുരുഷം പ്രപദ്യേ
യതഃ പ്രവൃത്തിഃ പ്രസൃതാ പുരാണീ (4)
നിര്‍മാനമോഹാ ജിതസംഗദോഷാ
അധ്യാത്മനിത്യാ വിനിവൃത്തകാമാഃ
ദ്വന്ദ്വൈര്‍വിമുക്താഃ സുഖദുഃഖസംജ്ഞൈര്‍
ഗച്ഛന്ത്യമൂഢാഃ പദമവ്യയം തത് (5)
ന തദ്ഭാസയതേ സൂര്യോ ന ശശാങ്കോ ന പാവകഃ
യദ്ഗത്വാ ന നിവര്‍ത്തന്തേ തദ്ധാമ പരമം മമ (6)
മമൈവാംശോ ജീവലോകേ ജീവഭൂതഃ സനാതനഃ
മനഃഷഷ്ഠാനീന്ദ്രിയാണി പ്രകൃതിസ്ഥാനി കര്‍ഷതി (7)
ശരീരം യദവാപ്നോതി യച്ചാപ്യുത്ക്രാമതീശ്വരഃ
ഗൃഹീത്വൈതാനി സംയാതി വായുര്‍ഗന്ധാനിവാശയാത് (8)
ശ്രോത്രം ചക്ഷുഃ സ്പര്‍ശനം ച രസനം ഘ്രാണമേവ ച
അധിഷ്ഠായ മനശ്ചായം വിഷയാനുപസേവതേ (9)
ഉത്ക്രാമന്തം സ്ഥിതം വാപി ഭുഞ്ജാനം വാ ഗുണാന്വിതം
വിമൂഢാ നാനുപശ്യന്തി പശ്യന്തി ജ്ഞാനചക്ഷുഷഃ (10)
യതന്തോ യോഗിനശ്ചൈനം പശ്യന്ത്യാത്മന്യവസ്ഥിതം
യതന്തോപ്യകൃതാത്മാനോ നൈനം പശ്യന്ത്യചേതസഃ (11)
യദാദിത്യഗതം തേജോ ജഗദ്ഭാസയതേഖിലം
യച്ചന്ദ്രമസി യച്ചാഗ്നൌ തത്തേജോ വിദ്ധി മാമകം (12)
ഗാമാവിശ്യ ച ഭൂതാനി ധാരയാമ്യഹമോജസാ
പുഷ്ണാമി ചൌഷധീഃ സര്‍വ്വാ: സോമോ ഭൂത്വാ രസാത്മകഃ (13)
അഹം വൈശ്വാനരോ ഭൂത്വാ പ്രാണിനാം ദേഹമാശ്രിതഃ
പ്രാണാപാനസമായുക്തഃ പചാമ്യന്നം ചതുര്‍വ്വിധം (14)
സര്‍വ്വസ്യ ചാഹം ഹൃദി സന്നിവിഷ്ടോ
മത്തഃ സ്മൃതിര്‍ജ്ഞാനമപോഹനഞ്ച
വേദൈശ്ച സര്‍വ്വൈരഹമേവ വേദ്യോ
വേദാന്തകൃദ്വേദവിദേവ ചാഹം (15)
ദ്വാവിമൌ പുരുഷൌ ലോകേ ക്ഷരശ്ചാക്ഷര ഏവ ച
ക്ഷരഃ സര്‍വ്വാണി ഭൂതാനി കൂടസ്ഥോക്ഷര ഉച്യതേ (16)
ഉത്തമഃ പുരുഷസ്ത്വന്യഃ പരമാത്മേത്യുദാഹൃതഃ
യോ ലോകത്രയമാവിശ്യ ബിഭത്ത്യവ്യയ ഈശ്വരഃ (17)
യസ്മാത്ക്ഷരമതീതോഹം അക്ഷരാദപി ചോത്തമഃ
അതോസ്മി ലോകേ വേദേ ച പ്രഥിതഃ പുരുഷോത്തമഃ (18)
യോ മാമേവമസമ്മൂഢോ ജാനാതി പുരുഷോത്തമം
സ സര്‍വ്വവിദ്ഭജതി മാം സര്‍വ്വഭാവേന ഭാരത (19)
ഇതി ഗുഹ്യതമം ശാസ്ത്രമിദമുക്തം മയാനഘ
ഏതദ്ബുദ്ധ്വാ ബുദ്ധിമാന്‍ സ്യാത് കൃതകൃത്യശ്ച ഭാരത (20)
ഓം തത്സദിതി ശ്രീമദ്ഭഗവദ്ഗീതാസൂപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജുന സംവാദേ
പുരുഷോത്തമയോഗോ നാമ പഞ്ചദശോധ്യായഃ
ഗോവിന്ദാഭിഷേകം
ഗോവിന്ദാ ഹരി ഗോവിന്ദാ!
ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ!
കോമളൻ ഘനശ്യാമളൻ
മമ താമരക്കണ്ണ ! വന്നാലും
വെണ്ണയുണ്ടിതാ കിണ്ണത്തിൽ കണ്ണാ!
നിന്നേയും കാത്തിരിക്കുന്നു
വെണ്ണതാൻ തിന്നാൽ തൊണ്ടയിൽ തങ്ങും
ദണ്ഡമുണ്ടാമെന്നോർത്തുഞാൻ.
കാച്ചിയ പാലിപൊന്നിൻ കിണ്ണത്തിൽ
വച്ചിതാ നിന്നേ കാക്കുന്നു.
വന്നാലും കണ്ണാ! വന്നാലും കണ്ണാ!
വന്നാലും മണിവർണ്ണ! നീ
വന്നാലും കണ്ണാ! വന്നാലും കണ്ണാ!
വന്നാലും കുഞ്ഞിപ്പൈതലേ
പൊൻ ചിലമ്പൊച്ച കേൾക്കുന്നു കണ്ണാ!
വഞ്ചിക്കാതിങ്ങു വന്നാലും
കിങ്ങിണി കിലുങ്ങുന്നതു കേൾക്കാം
എങ്ങിവൻ നില്‌പൂമൽ കണ്ണൻ
തൃക്കരത്തിലോടക്കുഴലുമായ്
ഇസ്സദസ്സിൽ നീ വന്നാലും
തൃപ്പാദങ്ങളിലിപ്പാദദാസൻ
അർപ്പിച്ചീടട്ടെ സർവ്വവും
(ഗോവിന്ദ! ഹരി ഗോവിന്ദ! ഹരി)
76- ഉദ്ധവ ദൂത്യം
രാമാ കൃഷ്‌ണാ ദാമോദര സ്തോത്രം
പ്രത്യുഷസ്സിലുത്ഥിതരായ് കൈകഴുകി ഭദ്രദീപം
കത്തിച്ചുടൻ കട്ടത്തയിർ കടഞ്ഞിടുമ്പോൾ
ആമോദത്തോടമ്പാടിയിൽ പെൺകിടാങ്ങൾ പാടീടുന്നു
രാമാ കൃഷ്ണാ ദാമോദരാ എന്നിപ്രകാരം
ബാലസൂര്യരശ്മി ജാലമൊത്ത പൊന്നിൻചൂലുകൊണ്ടു കാലത്തണിമുറ്റമെല്ലാമടിച്ചിടുമ്പോൾ
ആമോദ ത്തോടമ്പാടിയിൽ പെൺകിടാങ്ങൾ പാടീടുന്നു
രാമ കൃഷ്‌ണാ ദാമോദര എന്നിപ്രകാരം!
ആരാമത്തിൽ നിന്നറുത്തു കൊണ്ടുവന്ന പുഷ്പങ്ങൾ
കൊണ്ടാരമ്യമാമുണ്ടമാല കെട്ടീടുന്നേരം
തൂമിഴിനീർ തൂകിക്കൊണ്ടു ഗോപസ്ത്രീകൾ പാടീടുന്നു
രാമാ കൃഷ്ണാ ദാമോദരാ എന്നിപ്രകാരം
നെല്ലുകുത്തിയരിയാക്കി കല്ലുരലിലിട്ടുമന്ദം
നല്ലവണ്ണം പുത്തൻമുറം കൊണ്ടുചേറ്റുമ്പോൾ
പ്രേമപൂർവ്വം ഗദ്ഗദത്താൽ
രാമാ കൃഷ്ണാ ദാമോദരാ എന്നിപ്രകാരം
ഉത്സാഹത്തോടിടനേരം ജോലികഴിഞ്ഞുണ്ണികളെ
ഉത്സംഗത്തിൽ കേറ്റിവച്ചുതാലോലിക്കുമ്പോൾ
സോമമുഖിമാരാം വ്രജകന്യകമാർ പാടീടുന്നു
രാമാ കൃഷ്ണാ ദാമോദരാ! എന്നിപ്രകാരം
വാശിമൂലം കേണീടുന്ന പൈതലിനെ തോഷിപ്പിക്കാൻ
പേശലമാം തൻതുടമേൽ മെല്ലെക്കൊട്ടുമ്പോൾ
ഓമനിച്ചും കൊണ്ടുഗ്ഗോപസുന്ദരിമാർ പാടീടുന്നു
രാമാ! കൃഷ്ണാ! ദാമോദരാ! എന്നിപ്രകാരം
അമ്മുണ്ണിത്തം കൊണ്ടുണ്ണുവാൻ കൂട്ടാക്കാത്തസോദരിമാർ
അമ്മുണ്ണിയെ പൊന്നാരങ്ങൾ ചൊല്ലിയൂട്ടുമ്പോൾ
മെയ‌്മറന്നു കൊണ്ടിടയപ്പെൺകുട്ടികൾ പാടീടുന്നു
രാമാ! കൃഷ്ണാ! ദാമോദരാ! എന്നിപ്രകാരം
വീട്ടിലേക്കു പൈക്കൂട്ടത്തെ ഓരോന്നായി കാട്ടിൽ നിന്നു
മാട്ടിത്തെളിച്ചന്തിനേരം കൊണ്ടുപോരുമ്പോൾ
സീമയറ്റഭക്തിയോടെ വല്ലവിമാർ പാടീടുന്നു
രാമാ! കൃഷ്ണാ! ദാമോദരാ എന്നിപ്രകാരം
ശ്രദ്ധയോടെ സന്ധ്യകളിൽ സന്ധ്യപോലെ നിത്യപരി
ശുദ്ധകളാം പശുക്കളെ കറന്നിടുമ്പോൾ
രോമോത്സവം പൂണ്ടു ഗോപകന്യകമാർ പാടീടുന്നു
രാമാ! കൃഷ്ണാ! ദാമോദരാ! എന്നിപ്രകാരം
വൈകുന്നേരം കേളികഴിഞ്ഞെത്തീടുന്ന ബാലന്മാരെ
മെയ് കഴുകിച്ചാഭരണം ചാർത്തിച്ചീടുമ്പോൾ
കോൾമയിർകൊണ്ടത്യുച്ചത്തിൽ വല്ലവിമാർ പാടീടുന്നു
രാമാ! കൃഷ്ണാ! ദാമോദരാ! എന്നിപ്രകാരം
പൊൻകുടത്തിൽ വെള്ളം മുക്കി കാളിന്ദിയിൽ നിന്നുകേറി
പൂങ്കാവിലെ പൂച്ചെടികൾ നനച്ചിടുമ്പോൾ
പ്രേമസ്‌മിതം തൂകിക്കൊണ്ടു ചന്ദ്രാവലി പാടീടുന്നു
രാമാ! കൃഷ്ണാ! ദാമോദരാ! എന്നിപ്രകാരം
അമ്മയുടെ കൽപനയാൽ സന്ധ്യക്ക്‌കങ്ങുകുറിയിട്ടു
നന്മയേറുന്നോരു മഹാമന്ത്രം ചൊല്ലുമ്പോൾ
വ്യാമോഹത്താൽ ശ്രീരാധികാ മന്ത്രം മാറി ചൊല്ലീടുന്നു
രാമാ! കൃഷ്ണാ! ദാമോദരാ! എന്നിപ്രകാരം
തൊട്ടികളിൽ മെത്ത വിരിച്ചന്തിനേരം കിടത്തിയ
കുട്ടികളെ മന്ദം കൊട്ടിയുറക്കിടുമ്പോൾ
കോമളമാം ശാരീരത്തിൽ ഗോപസ്ത്രീകൾ പാടീടുന്നു
രാമാ! കൃഷ്ണാ! ദാമോദരാ എന്നിപ്രകാരം
പുണ്യവൃന്ദാരണ്യത്തിങ്കൽ പൂർണ്ണചന്ദ്രൻ വെണ്ണിലാവിൽ
പൊന്നുഴിഞ്ഞാൽ പൂപ്പടിമേൽ കേറിയാടുമ്പോൾ
ശ്യാമളനെച്ചിന്തിച്ചായർ പെൺമണികൾ പാടീടുന്നു
രാമാ! കൃഷ്ണാ! ദാമോദരാ! എന്നിപ്രകാരം
നാരായണ! നാരായണ! നാരായണ! രാധാ ഗോവിന്ദ!
നാരായണ! നാരായണ! നാരായണ! രാധാ ഗോവിന്ദ!
കല്യാണ അഷ്ടപദി
സാ സ സാദ്ധ്വസ സാനന്ദം ഗോവിന്ദേ ലോലലോചനാ
ശിഞ്ജാന മഞ്ജുമഞ്ജീരം പ്രവിവേശ നിവേശനം
രാധാ വദന വിലോകന വികസിത
വിവിധ വികാര വിഭംഗം
ജലനിധിമിവ വിധുമണ്ഡല ദർശന
തരളിത തുംഗ തരംഗം
ഹരിം ഏകരസം ചിരം അഭിലഷിത വിലാസം
സാ ദദർശ ഗുരുഹർഷ വശംവദ
വദനം അനംഗ വികാസം (ഹരിം സാ ദദർശ)
ഹാരം അമലതര താരം ഉരസി
ദധതം പരിലംബ്യ വിദൂരം
സ്ഫുടതര ഫേന കരേണ കരംബിതം
ഇവ യമുനാജല പൂരം (ഹരിം സാ ദദർശ)
ശ്യാമള മൃദുല കളേബര മണ്ഡലം
അതിഗത ഗൗര ദുകൂലം
നീലനളിനം ഇവ പീത പരാഗ
പടലഭര വലയിത മൂലം (ഹരിം സാ ദദർശ)
തരള ദൃശഞ്ചല ചലന മനോഹര
വദനജനിത രതിരാഗം
സ്ഫുട കമലോദര ഖേലിത ഖഞ്ജന
യുഗമിവ ശരദി തഡാഗം (ഹരിം സാ ദദർശ)
വദന കമല പരിശീലന മിളിത
മിഹിരസമ കുണ്ഡല ശോഭം
സ്മിത രുചി രുചിര സമുല്ലസിത
അധര പല്ലവ കൃത രതിലോഭം (ഹരിം സാ ദദർശ)
ശശികിരണ ച്ഛുരിതോദര ജലധര
സുന്ദര കുസുമ സുകേശം
തിമിരോദിത വിധുമണ്ഡല നിർമ്മല
മലയജ തിലക നിവേശം (ഹരിം സാ ദദർശ)
വിപുല പുളകഭര ദന്തുരിതം
രതികേളി കലാഭിരധീരം
മണിഗണ കിരണ സമൂഹ സമുജ്ജ്വല
ഭൂഷണ സുഭഗ ശരീരം (ഹരിം സാ ദദർശ)
ശ്രീ ജയദേവ ഭണിത വിഭവ
ദ്വിഗുണീകൃത ഭൂഷണ ഭാരം
പ്രണമത ഹൃദി വിനിധായ ഹരിം
സുചിരം സുകൃതോദയ സാരം (ഹരിം സാ ദദർശ)
ഹരിം ഏകരസം ചിരം അഭിലഷിത വിലാസം
സാ ദദർശ ഗുരുഹർഷ വശംവദ
വദനം അനംഗ വികാസം (ഹരിം സാ ദദർശ)
അതിക്രമ്യ അപാംഗം ശ്രവണപഥ പര്യന്തഗമന-
പ്രയാസേനേവ അക്ഷ്ണോഃ തരളതര ഭാവം ഗമിതയോഃ,
ഇദാനീം രാധായാഃ പ്രിയതമ സമാലോക സമയേ,
പപാത സ്വേദാംബു പ്രസര ഇവ ഹർഷാശ്രുനികരഃ
ഭജന്ത്യാഃ തല്പാന്തം, കൃതകപട കണ്ഡൂതിവിഹിത-
സ്മിതേ യാതേ ഗേഹാത് ബഹിഃ, അപി ഹിതാളീപരിജനേ,
പ്രിയാസ്യം പശ്യന്ത്യാഃ സ്മരശര സമാകൂത സുഭഗം,
സലജ്ജാ ലജ്ജാപി വ്യഗമദിവ ദൂരം മൃഗദൃശഃ
ജയശ്രീവിന്യസ്തൈഃ മഹിത ഇവ മന്ദാരകുസുമൈഃ,
സ്വയം സിന്ദൂരേണ ദ്വിപരണമുദാ മുദ്രിത ഇവ,
ഭുജാപീഡക്രീഡാഹത കുവലയാപീഢ കരിണഃ,
പ്രകീർണ്ണഃ അസൃഗ്ബിന്ദുഃ ജയതി ഭുജദണ്ഡോ മുരജിതഃ
ഇതി ശ്രീ ഗീതഗോവിന്ദേ ശൃംഗാരമഹാകാവ്യേ
ശ്രീകൃഷ്ണദാസ ജയദേവകൃതൗ സാനന്ദഗോവിന്ദോനാമ ഏകാദശസ്സർഗ്ഗഃ
കല്യാണ തരംഗം
ആചാർയ വചനാത് സർവം അകരോത് യദു നന്ദനഃ
വാചാമഗോചരാത്മാപി വാസുദേവഃ സ്വമായയാ
ഭൈഷ്‌മീ ജാംബവതി ഭാമാ സത്യാ ഭദ്രാച ലക്ഷ്മണാ
കാളിന്ദീ മിത്രവിന്ദാച മഹിഷ്യസ്‌ത്വഷ്‌ടധാ ഹരേ ഹേ
ദ്വാരകാ നഗരീ മദ്ധ്യേ സഹസ്ര സ്‌തംബ മണ്ഡപേ
രത്ന സിംഹാസനാരൂഢം സകളത്രം ജഗുഃ സുരാഃ
ആലോകയേ രുക്‌മിണീ കല്യാണ ഗോപാലം
നീലമേഘനിഭാകാരം ബാലാർകസമാനചേലം
നീലാംബരാനുജം ഗോബാലകം നീലാളകാന്തം
ദ്വാരകാപുര മണ്ഡപേ ദ്വാദശാദിത്യ സന്നിഭേ
ഭൂരിരത്ന സിംഹാസനേ ഭൂസുരഘനേ
വീരാസനേ സുഖാസീനം വിശ്വമംഗള ദായിനം
ധീരയോഗി സംസേവനം ദേവകീ വസുദേവ സൂനും
അഷ്ട മഹിഷീ സമേതം അമരനാരീ സുസേവിതം
തുഷ്ട പുഷ്ട ജനാവുതം തുംബുരു ഗീതം
ഇഷ്ടജന സമാശ്രിതം ഈശ്വരമപരാജിതം
ദൃഷ്ട സർവലോകജാതം ദേവരാജാദി വിനുതം
ശംഖ ദുന്ദുഭിനാദിതേ ശതശോഗന്ധർവാദിഗീതേ
പുംഖാനുപുംഖ നിഗമ ബുധജനാവൃതേ
പങ്കജേക്ഷണ രംഭാദി പടുനടന വിനോദിതേ
കുങ്കുമ കേസര വർഷിതേ കോമളാകാര ചരിതേ
ദിവ്യ കിരീട കുണ്‌ഡല ദീപ്‌ത പീതാംബരധരം
നവ്യ മുക്താമണി ഹാരം നാനാവിഹാരം
അവ്യയ ഭൂതി വിസ്താരം അമരനാരീ സുരാധാരം
ഭവ്യ കൗസ്തുഭ സുന്ദരം ഭക്ത മാനസ സഞ്ചാരം
ഹേമ മുക്താ മണി ഛത്രം ഹീര രത്ന കടിസൂത്രം
ചാമര വ്യജനാവുതം ശരദിന്ദു വക്ത്രം
കാമകോടി സമ ഗാത്രം കനകാംഗദാദി വിചിത്രം
ശ്യാമ സുന്ദരം പവിത്രം ശരണാഗതോദ്ധാര ഗോത്രം
ചന്ദ്രാനനാ ഭൈഷ്മീ ഭാമാ ജാംബവതീ സത്യാമിത്ര-
വിന്ദാ ഭദ്രാ ലക്ഷ്മണാ കാളിന്ദീ നായകം
നന്ദനന്ദനം ആശ്രിത ബൃന്ദ ബൃന്ദാരക വന്ദ്യം
നന്ദിത നാരായണതീർത്ഥാനന്ദദം ആനന്ദ കന്ദം
നാമാവലി
കല്യാണ കൃഷ്ണ കമനീയ കൃഷ്ണ കാളിയനർത്തന ശ്രീ കൃഷ്ണ ഗോവർദ്ധന ഗിരിധാരി മുരാരി ഗോപിയർ മനസഞ്ചാരി ബൃന്ദാവന ശ്രീ തുളസീമാലാ പീതാംബരധാരി മുരാരി
ശ്യാമസുന്ദര ജഗദോദ്ധാരാ സജ്ജന പരിപാല ദയാളാ നന്ദകുമാരാ നവനീത ചോര നാദവേണുലോല കൃപാളാ
മംഗളം - രുക്മിണി കല്യാണം
മംഗളം മംഗളം ലോകനാഥേ
മംഗളം മംഗളം മാരുതേശാ
മംഗളം നേരട്ടെ രണ്ടുപേർക്കും
മംഗളമേവർക്കും നേർന്നിടട്ടെ.
മന്മഥ മന്മഥൻ മാരുതേശൻ
കണ്മണിയാകിയ രുഗ്മിണിയെ
സമ്മോദം വേളി കഴിച്ചു വാണു
ചെമ്മേ ഞാൻ മംഗളം നേർന്നിടട്ടെ
വൈദർഭി രുഗ്മിണി തമ്പുരാട്ടി
വൈദഗ്ദ്ധ്യം കാണിച്ചു വേണ്ടപോലെ
കൈവല്ല്യ ദാതാവാം നന്ദജനെ
കൈവരിച്ചെന്നതു ഭാഗ്യമായി
പുണ്യം നീയാർജ്ജിച്ചു നൂറുജന്മം
പുണ്യപുഞ്ജത്തിങ്കൽ മാല ചാർത്താൻ
പുണ്യവും പുണ്യവും സമ്മേളിച്ചു
പുണ്യമുലകിലുയർന്നിടട്ടെ.
പ്രേമത്തോടൊന്നു വിളിച്ചെന്നാകിൽ
ആമയം തീർക്കുവാൻ കൃഷ്ണനെത്തും
പാദം പിടിച്ചു കരയുന്നോരെ
പാണി പിടിച്ചവൻ പാലിച്ചീടും
ദുർഗ്ഗാചരണത്തെ സേവിച്ചപ്പോൾ
ദുർഘടം തീർത്തമ്മ രുഗ്മിണിക്ക്
ദുഃഖവിനാശനൻ കാർവർണ്ണൻ്റെ
ചൊൽക്കൊണ്ട ജായാപദത്തെ നൽകി
എത്ര ശിശുപാലരുണ്ടായാലും
എത്രയോ രുഗ്മിമാർ നേരിട്ടാലും
അത്ര ഭഗവതീ കാരുണ്യത്താൽ
ഇത്രിലോകത്തിൽ ജയിക്കുമാരും
അമ്മ കനിഞ്ഞെന്നാൽ സജ്ജനങ്ങൾ
അഞ്ജസാ വന്നിടും പാലിച്ചിടാൻ
നമ്മുടെ സുന്ദര ബ്രാഹ്മണനെ
അമ്മ വരുത്തി അയച്ചതല്ലോ
പാരിൻ്റെ നന്മയെ പ്രാർത്ഥിക്കുന്ന
നാരദൻ കൂട്ടിക്കൊളുത്തിവിടെ
ലോകവിമോഹനമായ വേളി
ലോകത്തിൽ മംഗളം ചേർത്തിടട്ടെ
പുത്തനായ് തീർത്തൊരു ദ്വാരകയിൽ
ആർത്തമോദം നടുമുറ്റത്തായി
ഉത്തമസ്ത്രീകൾ വിധിച്ച പോലെ
രുഗ്മിണിയെ കുടിവെച്ചു ഭാഗ്യം
ആറപ്പു വായ്ക്കുരവാരവവും
ആനന്ദം ചേർക്കുന്ന മേളങ്ങളും
ആനന്ദ നന്ദനക്കൊട്ടാരത്തിൽ
ആഘോഷിക്കപ്പെട്ടു വേണ്ടപോലെ
വേദജ്ഞരോതിയ വേളിയോത്തും
പാവനമാം ദേവി പൂജകളും
എന്നല്ല സദ്യയും സമ്മാനവും
ഒന്നും വിവരിപ്പാനൊട്ടുമാകാ
അന്യോന്യമത്യന്ത പ്രേമത്തോടും
അന്യോന്യ സല്ലാപ ലീലയോടും
അന്യസുദുർല്ലഭ ദാമ്പത്യത്തെ
മന്നിലവരനുഷ്ഠിച്ചു നീണാൾ
ചോറ്റാനിക്കര അംബികേ നീ
ഏറ്റം തുണക്കണേ ഞങ്ങളെ നീ
മാറ്റിത്തം കൂടാതീ മംഗളത്തെ
ഊറ്റം വെടിഞ്ഞെന്നും പാടുവാനായ്
മംഗളം മംഗളം ലോകനാഥേ
മംഗളം മംഗളം മാരുതേശാ
മംഗളം നേരട്ടെ രണ്ടുപേർക്കും
മംഗളമേവർക്കും നേർന്നിടട്ടെ
മംഗളമേവർക്കും ചേർന്നിടട്ടെ
രുക്മിണി ഗീതം
ജീവനാം വൈദർ ഭി തന്നുടെ ഭക്തിയാം
ഭാവത്താൽ ശ്രീകൃഷ്ണൻ തോഷിക്കവെ
ജീവന്മാർക്കേവർക്കും ഭാവുകമേകുന്ന
ദിവ്യസുദിനം താൻ വന്നിഭവേ
ആമോദം പൂണ്ടങ്ങു മാമുനിവ്യന്ദവും
ബ്രഹ്മനും രുദ്രനും ദേവകളും
നാമങ്ങൾ ഭക്തിയാലുൽഘോഷിച്ചേവരും
ബ്രഹ്മാനന്ദാബ്‌ധിയിലാറാടവേ
മോദമഖിലർക്കും നൽകുമാറുച്ചത്തിൽ
വേദഘോഷങ്ങൾ മുഴങ്ങിടവേ
വാദ്യനിനാദങ്ങൾ വാനോളം പൊങ്ങവേ
ഭദ്രദീപങ്ങൾ തിളങ്ങീടവേ
കല്യാണരൂപിയാം ശ്രീകൃഷ്‌ണൻ മംഗള
കല്യാണവേദിയിൽ ശോഭിക്കുന്നു
മാല ചാർത്തീടിനാൻ ഭീഷ്‌മക നന്ദിനി
മല്ലാരിതന്നുടെ തൃക്കഴുത്തിൽ
കല്ല്യയാം രുഗ്മിണി തൻ പദപല്ലവം
ഉല്ലാസപൂർവ്വം ഗ്രഹിപ്പൂ കൃഷ്‌ണൻ
മാലോകർക്കൊക്കെയും
കല്യാണമേകിടും കല്യാണരൂപിമാർ മിന്നിടുന്നു
പ്രേമമാം പൊൻനൂലിൽ നമ്മൾ കോർത്തുള്ളോരി
നാമസ്വരൂപമാം മാല്യത്തേയും
സാമോദം ശ്രീഹരിമാറിലണിയട്ടെ
രുഗ്മിണിയർപ്പിച്ച മാലപോലെ!
രുഗ്മിണീ വല്ലഭാ! മാരുതാധീശ്വരാ!
മംഗളദായക! വെൽകകൃഷ്‌ണ!
കൃഷ്ണാ ഹരേ ജയ! കൃഷ്ണാ ഹരേ ജയ!
കൃഷ്ണാ ഹരേ ജയ! കൃഷ്ണാ ഹരേ ജയ!
കുചേലോപാഖ്യാനം
നാരായണ നാരായണ നാരായണ നാരായണ
നാരായണ നാരായണ രാധാഗോവിന്ദ
ഗുരുവായൂരപ്പാ നിൻ ചരണാബ്ജം വണങ്ങുവാൻ
വരുന്നു ഞാനരികിലീയവിലുമായി.
നാലു പുരുഷാർത്ഥം പോലേ നാലു പിടിയവിൽകീറ-
ച്ചേലയൊന്നിൽ ഭദ്രമായി പൊതിഞ്ഞുകെട്ടി
നാമതീർത്ഥം തളിച്ചതും ശുദ്ധമാക്കി ഗുരുവാത-
നാഥാ! നിന്റെ തൃക്കൈ തന്നിലർപ്പിച്ചീടുന്നേൻ.
കല്ലും മണ്ണും നിറഞ്ഞതാണീയവിലെങ്കിലും മറ്റൊ
ന്നില്ല ഞങ്ങൾക്കെന്നറിഞ്ഞു കൈക്കൊണ്ടാലും നീ
പത്രം, പുഷ്‌പം, ഫലം, തോയം എന്താകിലും ഭക്തിശുദ്ധം
പത്മവിലോചനനതു തൃപ്തിദമല്ലൊ.
ഉത്തമപുരുഷാ തവ ദർശനഭാഗ്യമേ ഭാഗ്യം
അത്രമാത്രമകതാരിൽ കരുതുന്നു ഞാൻ.
നിർമ്മലസൗഹൃദസഖ്യമൈത്രീദാസ്യഭാവം മമ
ജന്മംതോറും നിന്നോടെനിക്കേറിവന്നീടാൻ
കണ്ണനുണ്ണി ! കരളിൽ നീ കനിയേണമെന്നും മമ
കർമ്മവും മനസ്സും വാക്കും ശുദ്ധമാക്കേണം.
കാമഭോഗാസക്തി മൂലം സമ്പന്നമെന്നാലും ഭവൽ-
പ്രേമാമ്യതദരിദ്രമാണെൻ മാനസം.
ആനായർകുഞ്ഞിന്റെ കാലിൽ കണ്ണുനീരിൽ കുതിർന്നോരേൻ
മാനസകുസുമം മാത്രം വച്ചു കൂപ്പുന്നേൻ
വാതനാഥ ജനാർദ്ദന! മാധവാ മുകുന്ദ! ഹരേ!
രാധികേശ! കൃപാനിധേ! പാഹി ഗോവിന്ദ.
(നാരായണ നാരായണ)
മാനസപ്പൊയ്‌കയിലെ ഹംസം
പാവനമാനസപ്പൊയ്‌കയിൽ വാഴുന്ന
ജീവനാം ഹംസത്തെ വേട്ടയാടാൻ
ഊക്കോടെ ചാടിവരുന്നോരു
മൂർഖരാം കൂട്ടരെയാട്ടിയോടിപ്പതിന്നായ്
ഉൾക്കാമ്പിൽ ഭക്തിയോടെപ്പോഴും പാടേണം
ചിൽക്കാമ്പാം ശ്രീഹരിതൻ നാമങ്ങൾ
സത്യമാം പൊൻകൊടി ചീന്തിക്കളയുവാൻ ശക്തരായ്ത്തീരില്ലവർ മദിച്ചാൽ
പുണ്യമേറും വനം തന്നിൽ വിരാജിപ്പൂ
കണ്ണനാം നാമനൃസിംഹവീരൻ
ആ ഹരി ഗർജ്ജനം കേൾക്കുന്ന മാത്രയിൽ ഘോരപാപങ്ങളാം വൻഗജങ്ങൾ
ദൂരത്തിലോടി മറയുന്നു തൽക്ഷണം
പാരിച്ച ഭീതിയിലാതുരരായ്
ലോകത്തിലേവരും സശ്രദ്ധം നാമങ്ങളു
ച്ചരിച്ചീടുവിൻ ഭക്തന്മാരേ
ഏതു രൂപത്തിലും ഏതിലും മിന്നുന്ന
സത്യസ്വരൂപിയാം തമ്പുരാനെ
മാനവമാനസ സൗഹാർദ്ദധാമമായ്
പാരിനെ തീർക്കണേ വിശ്വബന്ധോ
ഭാരതമാതാവിൻ സമ്പൂർണ്ണ രക്ഷയ്ക്കായ്
നാരദമുഖ്യരാം ഭക്തരൊത്തും
തൽസഖനാം നരനൊത്തും ബദരിയിൽ വൻതപസ്സാചരിച്ചീടും വിഭോ!
മാരുതാധീശ്വരാ! നിൻകൃപാവർഷത്താൽ
പാരിനെ കാക്കണേ നാരായണാ
ലോകത്തിലെങ്ങുമേ മംഗളപ്പൂമാരി
ലോകൈകനായകാ തൂകീടണേ
കൃഷ്ണാ ഹരേ ജയ! കൃഷ്ണാ ഹരേ ജയ!
കൃഷ്ണാ ഹരേ ജയ! കൃഷ്ണാ ഹരേ ജയ
മംഗളം
മംഗളം മഞ്ജുളം കൃഷ്ണ പാദാംബുജം
മാംഗല്യദായകം കൃഷ്ണ പാദാംബുജം
സങ്കടനാശനം കൃഷ്ണ പാദാംബുജം
സന്തോഷദായകം കൃഷ്ണ പാദാംബുജം
ദുഷ്ടവിനാശനം കൃഷ്ണ പാദാംബുജം
ശിഷ്ടജനപ്രിയം കൃഷ്ണ പാദാംബുജം
മുക്തിപ്രദായകം കൃഷ്ണ പാദാംബുജം
ശക്തിപ്രദായകം കൃഷ്ണ പാദാംബുജം
സന്മയം ചിന്മയം കൃഷ്ണ പാദാംബുജം
കന്മഷനാശനം കൃഷ്ണ പാദാംബുജം
നിഷ്കളം നിസ്തുലം കൃഷ്ണ പാദാംബുജം
നിത്യനിരാമയം കൃഷ്ണ പാദാംബുജം
ആനന്ദദായകം കൃഷ്ണ പാദാംബുജം
ആകുലനാശനം കൃഷ്ണ പാദാംബുജം
മോദപ്രദായകം കൃഷ്ണ പാദാംബുജം
മോഹവിനാശനം കൃഷ്ണ പാദാംബുജം
ശ്രീ ഗുരുവായുപുരേശപാദാംബുജം
ശ്രീയേകിടുന്നൊരാ ദിവ്യ പാദാംബുജം
നിത്യം നമിക്കുക നിത്യം ഭജിക്കുക
നിത്യം സ്തുതിക്കുക കൃഷ്ണപാദാംബുജം
മംഗളം
മംഗളം മംഗളാകാന്ത തവ വക്ഷസ്ഥലസ്ഥിതാ! മംഗളം പ്രാർത്ഥമാനസ്യ കരോതു മമ മംഗളം 1
ത്വമേവ മംഗളാകാന്തഃ ലോകമംഗളകാരകഃ മംഗളം തേ പ്രവക്ഷ്യാമി മമ മംഗളഹേതവേ 2
നാരായണായ ഹരയേ സൃഷ്ടിസ്ഥിത്യന്തകാരിണേ ഗുരുവാതപുരീശായ വിശ്വരൂപായ മംഗളം 3
ശംഖചക്രഗദാപദ്മ മാലാകൗസ്തുഭധാരിണേ ഗുരുവാതപുരീശായ വിഷ്‌ണുരൂപായ മംഗളം 4
പ്രളയാബ്ധിചരായാസ്തു നമോ വേദവികാസിനെ ഗുരുവാതപുരീശായ മത്സ്യരൂപായ മംഗളം. 5
ലക്ഷ്മീനാഥായ ശാന്തായ നമോ മന്ഥരധാരിണേ ഗുരുവാതപുരീശായ കൂർമ്മരൂപായ മംഗളം 6
ക്ഷിതദ്‌ധാരവിഹാരായ ഹിരണ്യപ്രാണഹാരിണേ ഗുരുവാതപുരിശായ ക്രോഡരൂപായ മംഗളം 7
പ്രഹ്ലാദരക്ഷകായാസ്തു ദൈത്യപ്രാണാപഹാരിണേ
ഗുരുവാതപുരിശായ നാരസിംഹായ മംഗളം 8
വാമനായ നമസ്തുഭ്യം ബലിദർപാപഹാരിണേ
ഗുരുവാതപുരിശായ യജ്ഞരൂപായ മംഗളം 9
ബല്യർപിതപദാബ്ജ്ജായ ക്രാന്തത്രിഭുവനായ ച
ഗുരുവാതപുരിശായ വിശ്വരൂപായ മംഗളം. 10
നമഃപരശു ഹസ്തമായ കേരളോദ്ധാരകായ ച
ഗുരുവാതപുരിശായ ഭാർഗ്ഗവായാദ്യ മംഗളം 11
നമഃ കോദണ്ഡ ഹസ്തായ ദശഗ്രീവാന്തകായ ച
ഗുരുവാതപുരീശായ രാമചന്ദ്രായ മംഗളം. 12
ബാലഗോപാലവേഷായ പുതനാമോക്ഷദായിനേ
ഗുരുവാതപുരീശായ ഗോവിന്ദായാസ്തു മംഗളം 13
വരഭട്ടാത്രിവന്ദ്യായ വാതരോഗനിവാരിണേ
ജ്ഞാനപ്രദായ ദേവായ വാതേശായാദ്യ മംഗളം 14
ദയാസാരായ സൗമ്യായ മമ രോഗാപഹാരിണേ
സർവ്വരോഗാപഹാരായ വാതേശായാദ്യ മംഗളം 15
മയാവന്ദ്യായ നിത്യായ ജഗത് കാരണമുർത്തയേ മമ
താപവിനാശായ ജാഗരുകായ മംഗളം. 16
ആരതി
ജയ ജയ ഭാഗവത ദേവാ ജയജയ ഭാഗവത
ജയ ജയ രാധാകൃഷ്‌ണ സ്വരൂപാ ജയജയ ഭാഗവത
ദേവാ ജയജയ ഭാഗവത
കിങ്കിണി പദകമലാകൃഷ്‌ണാ കങ്കണ കരയുഗള
കുങ്കുമ പങ്കില വക്ഷസ്ഥലവര കുവലയദളനീലാ
ദേവാ ജയ ജയ ഭാഗവത.
ദധി നവനീതഹരാ കൃഷ്‌ണാ തരുണീചിത്തഹരാ
ദയയാ പാലയ ദാമോദര ഹരി തുളസീദാമധരാ
ദേവാ ജയ ജയ ഭാഗവത
ഗോവർദ്ധനധരണാ കൃഷ്‌ണാ ഗോപീജനരമണാ
കോമള പല്ലവ സുന്ദരചരണാകോകിലമധുവചനാ
ദേവാ ജയ ജയ ഭാഗവത
നന്ദകുമാര ഹരേ കൃഷ്‌ണാ നാരദഗീതഗുണാ
നാരായണവര ഭട്ടതിരീകൃത സ്തുതിവരശുഭഫലദാ
ദേവാജയജയ ഭാഗവത
പൂന്താനപ്രിയ ഹേ കൃഷ്‌ണാ വൃന്ദാവന രസികാ
പ്രേമികഭാവുകമണ്‌ഡലപൂജിത പാദസരോജയുഗാ
ദേവാജയജയ ഭാഗവത
ജയജഗദീശ ഹരേകൃഷ്‌ണ ജയ ജഗദീശ ഹരേ
ജയഗുരുമാരുത മന്ദിരനാഥാ
ജയ ജഗദീശ ഹരേ ദേവാ ജയ ജയ ഭാഗവത
